2011, ഡിസംബർ 6, ചൊവ്വാഴ്ച

പാനുണ്ട ശിവക്ഷേത്രം എരുവട്ടി

പാനുണ്ട  ശിവക്ഷേത്രം  എരുവട്ടി 

റൂട്ട്:- തലശ്ശേരി -കായലോട്ട്റൂട്ടില്‍ കാപ്പുംമല്‍ സ്റ്റോപ്പില്‍ നിന്നും അറന്നൂറു മീറ്റര്‍ പടിഞ്ഞാറ്  
 പ്രതിഷ്ഠ  കൊട്ടിയൂര്‍ പെരുമാളിന്റെ സങ്കല്‍പത്തിലുള്ള ശിവലിംഗം 
സമയം രാവിലെ ആറ്മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ച്  മുപ്പത്‌ മുതല്‍ ഏഴു മുപ്പത്‌വരെ ഉഷ പൂജ മാത്രമേയുള്ളൂ 

വഴിപാടുകള്‍ ജലധാര, പുഷ്പാഞ്ജലി,തിലഹോമം 

ഉത്സവം മീനം പത്തൊന്‍പതു ,ഇരുപത്‌ 

പശ്ചാത്തലംക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കാട്ടില്‍നാല് ഗുഹകളുണ്ട്.കുറച്ചു കാലം മുന്‍പ് പൂജാ വസ്തുക്കള്‍ ഗുഹകളില്‍ നിന്നും കിട്ടിയിരുന്നു. പണ്ടുകാലത്ത് ഋഷികള്‍ ഉപയോഗിച്ചിരുന്നു. തെക്ക്പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹക്ക് രണ്ട്‌ പ്രവേശനമാര്‍ഗം ഉണ്ട്.ഇതിനു പത്ത്മീറ്റര്‍വടക്കായുള്ള ഗുഹയ്ക്ക്ഒരു പ്രവേശന മാര്‍ഗം.ഇവിടെ നിന്ന് ഇരുന്നൂറ്മീറ്റര്‍ തെക്കായിമൂന്നാമത്തെഗുഹയുടെപ്രവേശനമാര്‍ഗം.
ഇതിനടുത്തായി നാലാമത്തേതും ഒരാള്‍ക്ക്‌ കിടക്കാനും ധ്യാനിക്കാനും ഉള്ള എല്ലാ സൌകര്യങ്ങളുംഎല്ലാറ്റിലുംഉണ്ട്.ഇതിന്റെയെല്ലാം അടിയിലായിദേവതാസ്ഥാനമുണ്ടെന്ന്പ്രശ്നത്തില്‍ തെളിഞ്ഞിട്ടുണ്ട്.ദക്ഷയാഗത്തിന്നുശേഷംകാമാധേനുവിനോടൊപ്പം പരശുരാമന്‍ ഇവിടെ വിശ്രമിച്ചിരുന്നു.കാമധേനു പാല്‍ നല്‍കിയിരുന്നു പാല്‍ ഉണ്ട എന്ന പേരാണ്പിന്നീട് പാനുണ്ട ആയത്.പരശുരാമന്‍ ധ്യാനിച്ച സ്ഥലത്ത് നിന്ന് സ്വയം ഭൂവായ ഒരു വിഗ്രഹം കിട്ടി.അതാണ്‌പ്രതിഷ്ടിച്ചത്.മുതുവാട്ട്   ഇല്ലത്തിന്റെസ്ഥലമായിരുന്നുഇല്ലത്തെ അംഗങ്ങള്‍ രോഗബാധിതാരായികൊണ്ടിരുന്നു ഒരു പ്രശ്നം വെച്ചപ്പോള്‍ മറഞ്ഞിരിക്കുന്ന മൂര്‍ത്തിയെ പുനപ്രതിഷ്ടിക്കുക എന്നതാണ് പ്രതിവിധി എന്ന് മനസ്സിലായി.വിഗ്രഹം കണ്ടെടുത്ത് പുനപ്രതിഷ്ഠ നടത്തി പിന്നീട്കോട്ടയം കൊവിലകമാണ് കൈകാര്യചെയ്തത്.ടിപ്പുവിന്റെആക്രമണത്തിനുശേഷംപൂജകള്‍ മുടങ്ങിക്കിടന്നു.പിന്നീട്സ്ഥലംഅഴീക്കോട്കാരണവരുടെ അധീനത്തിലായി.ക്ഷേത്രസ്വത്ത് ദുരുപയോഗം ചെയ്തവരും രോഗികളായി വീണ്ടും പ്രശ്നം വെച്ചപ്പോള്‍ ക്ഷേത്രം അര്‍ഹനായ ഒരു ബ്രാമണനെ ഏല്‍പ്പിക്കണമെന്നും   കണ്ടെത്തി കോട്ടയം രാജാവ് ബ്രാമണരെ ക്ഷണിച്ചു വരുത്തി അഴിക്കോടെ ഗോവിന്ദന്‍ നമ്പൂതിരിയെ ഏല്‍പ്പിച്ചു സാമ്പത്തിക പ്രശ്നം കാരണം1972   ല്‍പാനുണ്ട ശിവക്ഷേത്ര കമ്മിറ്റി ഭരണം ഏറ്റെടുത്തു ശ്രീകോവില്‍ ,നമസ്കാര മണ്ഡപം, ചുറ്റബലം, ഓഫിസ്എന്നിവയുണ്ട്.     
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ