2012, ഡിസംബർ 29, ശനിയാഴ്‌ച

ഒഴക്കരി മോലോം രാജരാജേശ്വരി ക്ഷേത്രം മട്ടന്നൂര്‍

ഒഴക്കരി മോലോം രാജരാജേശ്വരി ക്ഷേത്രം മട്ടന്നൂര്‍ 
റൂട്ട്:- കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ വായംതോട് ബസ്‌ സ്റ്റോപ്പ്‌ .ഇവിടെ നിന്നും 2 കിമി 
പ്രതിഷ്ഠ രാജരാജേശ്വരി
 9-7-10 നു പുന പ്രതിഷ്ഠ നടന്നു 
രാജരാജേശ്വരി 

ശാസ്താവ് 


ഉത്സവം ഏപ്രില്‍ 18,19

2012, ഡിസംബർ 28, വെള്ളിയാഴ്‌ച

എളബാറ കുമ്മാനം പുതിയ പറമ്പ് മുച്ചിലോട്ട് ഭഗവതീക്ഷേത്രം

എളബാറ കുമ്മാനം പുതിയ പറമ്പ് മുച്ചിലോട്ട് ഭഗവതീക്ഷേത്രം 

റൂട്ട്:- കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ കുമ്മാനം  സ്റ്റോപ്പ്‌ ഇവിടെ നിന്ന് പത്ത് മിനുട്ട് നടക്കാനുണ്ട് 
പുന പ്രതിഷ്ഠ  കഴിഞ്ഞ്‌ 60 വര്‍ഷങ്ങളായി 

മുഖ്യ പ്രതിഷ്ഠ മുച്ചിലോട്ട് ഭഗവതി 
നിത്യവും ദീപാരാധന 
 
ഉത്സവം ഡിസംബര്‍ 28,29,30 ദിവസങ്ങളില്‍ 
ക്ഷേത്ര ഭരണം കമ്മിറ്റി 

2012, ഡിസംബർ 18, ചൊവ്വാഴ്ച

വടക്കെ കാവ് കണ്ണാടി പറമ്പ്

വടക്കെ കാവ് കണ്ണാടി പറമ്പ് 

റൂട്ട്:- കണ്ണൂര്‍-ചേലേരി -പുതിയ തെരു  റൂട്ടില്‍ കണ്ണാടി പറമ്പ് സ്റ്റോപ്പ്‌ 

ശിവക്ഷേത്രത്തിന്റെ വടക്ക് വശത്തെ കാറ്റില്‍ വിറകു പൊറുക്കാന്‍ പോയ മുണ്ടയാടന്‍ ,പുളിയാകോടന്‍ എന്നി നായര്‍ തറവാടുകളിലെ സ്ത്രീകള്‍ കത്തി എന്തിലോ തട്ടി ചോര വരുന്നത് കണ്ടു പേടിച്ചു .മടങ്ങി പോകുമ്പോള്‍ ചവിട്ടടിപ്പാറ എന്നസ്ഥലത്ത് എത്തിയപ്പോള്‍ മുന്‍പില്‍ ഒരു ചാപധാരിയെ കാന്നുകയും ''ഞാന്‍ അമ്പ് എയ്യുത് കൊള്ളുന്ന്‍  സ്ഥലത്ത് ഒരു ക്ഷേത്രം  പണിയണം ''എന്ന് അധികാരത്തോടെ കല്പിച്ചു .ഉടന്‍ ചാപധാരി വായുവില്‍ മറഞ്ഞു അവരില്‍ നിന്നും വിവരം അറിഞ്ഞ കാരണവര്‍ ഒരു പ്രശ്നം വെച്ച് .തുടര്‍ന്ന് പ്രശ്നവശാല്‍  ചോര കണ്ട സ്ഥലത്ത്  ശാസ്താവിന്റെയും ഭഗവതിയുടെയും സാന്നിധ്യം ഉണ്ടെന്നും അവരെ പ്രതിഷ്ഠിക്കാന്‍ക്ഷേത്രം പണിയണമെന്നും  അത് വരെ അമ്പു തറച്ച മാവിന്‍ ചുവട്ടില്‍ പൂജ വേണമെന്നും വിധിക്കുകയും ചെയ്തു   രക്തം കണ്ട മരത്തിനടുത്ത് ഭദ്രകാളിക്കായി വടക്കെക്കാവ്  നിര്‍മ്മിച്ചു 
 
 കലശം ആണ് വഴിപാട്

പുനരുദ്ദാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു 


2012, ഡിസംബർ 17, തിങ്കളാഴ്‌ച

കാനത്തില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം കണ്ണാടി പറമ്പ്

കാനത്തില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം കണ്ണാടി പറമ്പ് 

റൂട്ട്:- കണ്ണൂര്‍ -കുടുക്കിമെട്ട -മുന്ടെരിമെട്ട കണ്ണാടി പറമ്പ് റൂട്ടില്‍ കണ്ണാടി പറമ്പ് H.S .S സ്റ്റോപ്പ്‌  കണ്ണാടി പറമ്പ് ശിവ - ശാസ്ത്ത ക്ഷേത്രത്തിനു 400മീ പിറകില്‍ 

ഇവിടെ നിന്ന് 200 മി 

ക്ഷേത്രം പുട്ടിയിട്ടിട്ട് കുറച്ച് കാലമായി 

തകര്‍ന്ന ക്ഷേത്രത്തിന്റെ വലിയബലി ക്കല്ല് 

കുറച്ചകലെയുള്ള കുളം 

2012, ഡിസംബർ 16, ഞായറാഴ്‌ച

കണ്ണൂക്കര മാണിക്ക കുറുംബഭഗവതി പയ്യംമ്പള്ളി ക്ഷേത്രം

കണ്ണൂക്കര മാണിക്ക കുറുംബഭഗവതി      പയ്യംമ്പള്ളി ക്ഷേത്രം
റൂട്ട് :- കണ്ണൂര്‍ ചൊവ്വ റൂട്ടില്‍ താണ സ്റ്റോപ്പില്‍ നിന്നും പതിനഞ്ചു മിനുട്ട് നടന്നാല്‍ മതി 
തൊഴാനുള്ള  ക്രമം 
വലിയ ഭഗവതി 

ചെറിയ ഭഗവതി 

നാഗസ്ഥാനം 

കുറത്തി 

കുണ്ടാടിചാമുണ്ടി 

പ്രതിഷ്ഠകള്‍ വലിയ ഭഗവതി ,ചെറിയ ഭഗവതി ,പയ്യമ്പള്ളി ഗുരുനാഥന്‍ ,ഒതേനന്‍ ഗുരുക്കള്‍ പുറമേ കുറത്തി, കുണ്ടാടിചാമുണ്ടി 
വെള്ളിയാഴ്ചകളില്‍ ഗുരുനാഥന്‍ വെള്ളാട്ടം
ചരിത്രപശ്ചാത്തലം മലബാറിലെ രണ്ടാമത്തെ കുറുമ്പക്ഷേത്രമാന്നു മാണിക്കകാവ് പയ്യംമ്പള്ളി ക്ഷേത്രം    മുന്‍പ് കസാനക്കോട്ടയില്‍ആയിരുന്ന ക്ഷേത്രം രണ്ടു നൂറ്റാണ്ട് മുന്‍പ് കണ്ണുക്കരയില്‍ മാറ്റി സ്ഥാപിച്ചു .ആയോധന കലകളില്‍ അതി നിപുണനും ദൈവികശക്തി  ആര്‍ജ്ജിച്ചയാളുമായ പയ്യമ്പള്ളി ഗുരുനാഥന്റെ പേരിലുള്ള ഏകക്ഷേത്രം കൂടിയാണിത് .
പയ്യമ്പള്ളി ഗുരുനാഥനും  തച്ചോളിഒതേനനും   

കിഴക്കില്‍ രാമന്‍ എന്നയാള്‍ ഞാലി വയലിലെ ഒരു വീട്ടില്‍ ചുണ്ണാമ്പ് 
പൂശാന്‍ പോയപ്പോള്‍ അവിടെ ഒരു പീഠം കണ്ടു അത് ക്ഷേത്രത്തിനു തരാമോ എന്ന് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചു.പണി കഴിഞ്ഞപ്പോള്‍ അയാള്‍ ആ പീഠം ക്ഷേത്രത്തില്‍ എത്തിച്ചു  എന്നാല്‍ പ്രശ്നം വെച്ചപ്പോള്‍ അത് ഉപയോഗിക്കരുത്  അതില്‍    ഗുരുനാഥന്റെ    സാന്നിധ്യം ഉണ്ടെന്നും  മനസ്സിലായി  പീഠം ക്ഷേത്രത്തിന്റെ തെക്ക് പ്രതിഷ്ഠിച്ചു.  അങ്ങിനെയാന്നു കുറുംബക്കാവ് പയ്യംമ്പള്ളി ക്ഷേത്രം ആയത്‌.   

പയ്യമ്പള്ളി ഗുരുനാഥന്‍ തെയ്യം 

എല്ലാ വെള്ളിയാഴ്ചയും ,സംക്രമ ദിവസങ്ങളിലുംപയ്യംമ്പള്ളിഗുരുനാഥന്റെ വെള്ളാട്ടം ഇവിടെ നടക്കുന്നു ക്ഷേത്ര ഉത്സവത്തിനു കുറുംബ ഭഗവതി ,കുണ്ടാടി ചാമുണ്ടി ,ഗുളികന്‍, കുറത്തി എന്നി തെയ്യങ്ങളും കൂടാതെ ഒതേനന്‍ ഗുരുനാഥന്‍ എന്നി വരുടെ തെയ്യവും പയറ്റും ഉണ്ടായിരിക്കും 

കേട്ടുകേള്‍വി  കുറേക്കാലം മുന്‍പ് എതാനും ചെറുപ്പക്കാര്‍  ഇതിന്റെ പരിസരത്ത് വെച്ച് ഒരു പോത്തിനെ അറുത്തു ഓഹരിവെച്ചു. ചോര ക്ഷേത്ര മുറ്റത്തും വീഴാനിടയായി അന്ന് തന്നെ അവരുടെ കുടുംബത്തില്‍ ഒരോരാള്‍ക്കായി വസൂരി  പിടിച്ചു തുടങ്ങി .കുറെ കഷ്ടപ്പെട്ടു .അവസാനം വളര്‍പട്ടണത്ത് ഉള്ള സിദ്ധനെ കണ്ടു .അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം പരിഹാര ക്രിയകള്‍ ചെയ്തു രോഗ പീഡകളില്‍നിന്നും മുക്തി നേടി .അതിനു ശേഷം ആ പരിസരം വൃത്തിയായി വെക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്.

2012, ഡിസംബർ 1, ശനിയാഴ്‌ച

ചാവശ്ശേരി പാലേരി ഗണപതി ക്ഷേത്രം 


റൂട്ട്:- മട്ടന്നൂര്‍ -ഇരിട്ടി റൂട്ടില്‍ ചാവശ്ശേരി സ്റ്റോപ്പില്‍ നിന്നും ഒരു കിമി തെക്ക്  


പ്രതിഷ്ഠ ഗണപതി  

വെള്ളിയാഴ്ച  ബ്രാമണപൂജ സംക്രമദിവസങ്ങളില്‍ ഉത്തരവാദപ്പെട്ട സമുദായ അംഗത്തിന്റെ പൂജ 

കൊടുങ്ങല്ലൂര്‍ ഭഗവതി, ഗുളികന്‍, അന്നപൂര്‍ ണേശ്വരി,പുറന്‍കാലന്‍,പരദേവത എന്നീ സ്ഥാനങ്ങളും 

രവീന്ദ്രനാണ് ഇപ്പോഴത്തെ പൂജാരി

2012, നവംബർ 10, ശനിയാഴ്‌ച

ഊര്‍പഴശ്ശിക്കാവ്

ഊര്‍പഴശ്ശിക്കാവ്
റൂട്ട്:- കണ്ണൂരില്‍ നിന്നും 14കിമി തെക്ക് എടക്കാടില്‍ നടാല്‍ പഞ്ചായത്ത് റോഡില്‍ 2കിമി കിഴക്ക് 



ക്ഷേത്രക്കുളം 






 ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ ഒരുമണി വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടര വരെ 

ചുറ്റബലത്തില്‍മൂന്നുശ്രീകോവിലുകളാണ്ഉള്ളത്.പടിഞ്ഞാറ് മുഖമായിദൈവത്താറും,വേട്ടക്കൊരുമകനുംവടക്ക്മുഖമായി ഭഗവതിയും.

നാലംബലത്തിനകത്ത് പ്രവേശനം ഇല്ല എന്നറിയുന്ന ഭക്തന്മാര്‍ 



ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തകിഴക്ക് മുഖമായി മേലെകൊട്ടവും അവിടെ തൊണ്ടച്ചന്റെ ഓര് പ്രതിഷ്ഠയുംഏച്ചില്‍ തറയും


 .''ഊര്‍പഴച്ചി ''ഈ കാവിലെ മൂലപ്രതിഷ്ടയാണ്.ആ അച്ചിയുടെ (പരാശക്തി) ഒറ്റക്കൊവില്‍ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.'


  ഏച്ചിന്‍ മരങ്ങളുടെ കാടായ ഈ പ്രദേശത്ത് ഏറ്റവും പഴകിയ കാവായതുകൊണ്ട് ഊരിലെ പഴകിയ ഏച്ചിന്‍ കാവാണ്‌ ഇത് എന്നും പറയാം..''ഊര്‍പഴച്ചി ''

  ഊര്‍പഴശ്ശി' പില്‍ക്കാലത്ത് പ്രതിഷ്ടിക്കപ്പെട്ട''ദൈവത്താര്‍'' ആണ്.മേലൂര്‍ രയരപ്പന്‍ എന്ന വീര പരാക്രമിയുടെ ദൈവരൂപമാണ് ദൈവത്താര്‍ എന്ന് തോറ്റംപാട്ടുകള്‍ പറയുന്നു.''ഉദയമാനം ഊര്‍ പഴശ്ശിയുംഅസ്തമാനം മേലുര്‍കൊട്ടയും ''എന്ന് ചൊല്ലിയുള്ള കേള്‍പ്പിക്കല്‍ ഈ കാവുമായുള്ള മേലൂര്‍കോട്ടക്ക് ഉള്ള ബന്ധവും കാണിക്കുന്നു

 ദൈവത്താര്‍ എന്ന പേരില്‍ കെട്ടിയാടിക്കുന്ന തെയ്യങ്ങള്‍ വടക്കേ മലബാറില്‍ പലേടത്തും കാണാം ദൈവത്താറുംവേട്ടക്കൊരുമകനും ചങ്ങാതിമാരായിട്ടാണ് ഇവിടെ സങ്കല്പ്പിക്കപ്പെട്ടിട്ടുള്ളത് അച്ഛനും മകനും എന്നതിലുമുപരി മഹാവിഷ്ണുവും, മഹാദേവനും തമ്മിലുള്ള ചങ്ങാത്തമാണ്ഇവിടെ സൂചിപ്പിക്കപ്പെട്ടിട്ടുളത് ഇവിടെ വിളക്കി ലെണ്ണയും കൂടി പ്രസാദമായി കൊടുക്കുന്നു
പരശുരാമന്‍ ഭഗവതി പ്രതിഷ്ഠ നടത്തി എന്ന് വിശ്വാസം  ഭഗവതിയുടെപ്രതിഷ്ഠയുടെ പുറം ചുമരിലുള്ള ചിത്രം
ശങ്കരനാരായണ പ്രതിഷ്ഠ 


ഒരു ഐതിഹ്യം ബാലുശ്ശേരി കോട്ടയിലെ വേട്ടക്കൊരു മകന്റെ ഭക്തകളായ രണ്ട് സ്ത്രീകളെ ഇതിനടുത്ത് കല്യാണം കഴിച്ചു കൊണ്ടുവന്നിരുന്നു. സ്ത്രീകള്‍ താളി പറിക്കാന്‍ പോയപ്പോള്‍ ഒരു ചെടിയുടെ ചുവട്ടില്‍ നിന്ന് രക്തവും മറ്റൊന്നില്‍ നിന്ന് പാലും വരുന്നത് കണ്ടു.പ്രശ്നം വെച്ച് നോക്കിയപ്പോള്‍ വേട്ടക്കൊരുമകനും ദൈവത്താറും ഭക്തകളുടെ കൂടെ വന്നതായി മനസ്സിലായി ദൈവത്താരിന്നും വേട്ടക്കൊരുമകനും പ്രത്യേക പ്രതിഷ്ഠകള്‍ നടത്തി 
വില്വ മംഗലം സ്വാമിയാര്‍ ഉണ്ണികൃഷ്ണനെ അന്വേഷിച്ച് ഇവിടെയും എത്തിയിരുന്നു 


നാഗസ്ഥാനം  
9-11-12