2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

koodalidaivaththaar kshethram

കൂടാളിക്കാവ് 
റൂട്ട്   :-കണ്ണൂര്‍- മട്ടന്നൂര്‍/ഇരിക്കൂര്‍    റൂട്ടില്‍  കൂടാളി ഹ്യിസ്കൂള്‍  സ്റ്റോപ്പില്‍  ബസ്സിറങ്ങി സ്ക്കൂളിന്നു      സമീപമുള്ള തന്ടപ്പുറം റോഡില്‍ അര കി .മി നടന്നു ഇടത്തുള്ള റോഡില്‍കൂടി ഒരു കിമി   നടന്നാല്‍ കൂടാളിദൈവത്താര്‍  ക്ഷേത്രത്തിലെത്താം . 
             പതിനഞ്ചാം നൂററണ്ടിലെ  വേട്ടക്കൊരുമകന്റെതാന്നു   പ്രതിഷ്ഠ

  പൂജാസമയം        എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ പത്ത് വരെ വയികുന്നേരം അഞ്ചു മുപ്പതു  മുതല്‍ ഏട്ട് മണി വരെ  
                  ഉഷപൂജ ഏഴു മുപ്പതിനു    ഉച്ചപൂജ ഒന്പതുമുപ്പതിന്നു    അത്താഴപൂജ   രാത്രി ഏഴുമുപ്പത്തിന്നു
  ഉത്സവം വൃശ്ചികം  ഒന്ന് മുതല്‍ ഏഴുവരെ

വഴിപാടുകള്‍     ശര്ക്കരപായാസം ,അപ്പം ,നെയ്യുവിളക്ക്,രുദ്രാഭിഷേകം,ഗണപതിഹോമം
   ചരിത്രം:-  പണ്ട് കൂടാളിയിലെ പ്രമാന്നിമാരായിരുന്ന  നാലിടക്കാരുടെതായിരുന്നു.പിന്നീട് കൂടാളി താഴത്ത് വീട്ടുകാര്‍ വിലക്ക് വാങ്ങി 

   വേട്ടക്കൊരുമകന്‍ :-         വേടരൂപിയായ ശിവന്‍ വേടനാരീരൂപം പൂണ്ട പാര്‍വതിയെ പുന്നര്ന്നപ്പോള്‍ഉണ്ടായ മകനത്രേ വേട്ടക്കൊരുമകന്‍ .പയറ്റ്  പഠിച്ച വേട്ടക്കൊരുമകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത്  .കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറ കൂറ ഇല്ലത്തെ  ഒരു സ്ത്രീയുമായി  വേട്ടക്കൊരുമകന്‍  ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറ കൂറ  നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍ ക്യ്യടക്കിയിരിക്കുകയായിരുന്നു .കോട്ട തിരിച്ചുകൊടുക്കാന്‍  വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍ സമ്മതിച്ചെങ്കിലും അതിനുമുന്‍പ്‌ വേട്ടക്കൊരുമാകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു  വാന്നോര്‍ നിശ്ചയിച്ചു  .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തെരോരായിരത്തി അറന്നുര്‍തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമാകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു .വേട്ടക്കൊരുമകന്‍ പിന്നീട് നെടിയിരുപ്പു സരൂപത്തില്‍ ചെന്ന് സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി .ബാലുശ്ശേരി കോട്ടയില്‍ വെച്ചാന്നു വേട്ടക്കൊരുമകന്‍ ഊര്പഴ്സി  ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്ക്ലാവുകയും ചെയ്തത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ